Monday, September 27, 2010

കരിന്തിരിക്കെന്തു വെളിച്ചം !

കരിന്തിരി അണഞ്ഞെന്ന്‍
പറഞ്ഞു കൂടാ;
ഈ വിളക്കിലെണ്ണയില്ലെന്നും

കരുവാളിച്ചവശയായ്
ആരാരുമറിയാതെയതു
കത്തുകയായിരുന്നു ഇത്രനാളും !
ധൂമപാളികളുടെ തടിപ്പതിനെ
നമ്മുടെ കണ്ണുകളെയശ്രദ്ധമാക്കിയെന്ന്‍ മാത്രം
നാമല്‍പ്പം തണുത്തപ്പോള്‍; കരിന്തിരിയുടെ
നിലക്കാത്ത ചൂടറിഞ്ഞു നാം
ഈ കൈകള്‍ നമുക്കീ തിരി നീട്ടാനുള്ളതാണ്
ഈ വിളക്കിലെ എണ്ണ എരിഞ്ഞു
തീരാതെ നോക്കേണ്ടതും നമ്മള്‍ തന്നെ

ഈയാമ്പാറ്റകള്‍
ആത്മാഹുതി ചെയ്യട്ടെ;
വണ്ടുകള്‍ തീ കെടുത്താതിരിക്കുന്നത് നമുക്കും
കണ്ണിലെണ്ണയൊഴിച് കാത്തിരിക്കുക

വരും തലമുറക്ക് ചോദ്യങ്ങള്‍ കുറച്ചേയുണ്ടാകൂ
ചോദ്യ ശരങ്ങള്‍ക്ക് മൂര്‍ച്ചയും കുറവായിരിക്കും
അല്പമകല്‍ച്ച;
അതിന്റെ പത്തിരട്ടിമധുരമാണീയടുപ്പം

ഈ പ്രഭാതത്തിനെന്തു കാന്തി;
ഈ ആകാശത്തിനെന്തു ശാന്തത
കിളികള്‍ ഇത്രയും നാള്‍ പാടാതിരുന്നതാണോ
അതോ ഞാന്‍ കേള്‍ക്കാത്തതോ ?
നിലാവെളിച്ചത്തിനു പോലും
പനിനീര്‍പ്പൂവിന്റെ ഗന്ധം

പെരുന്നാളിന്റെ ദിനങ്ങള്‍ക്ക്
പെറുക്കി കൂട്ടുകയാണ് കുട്ടികള്‍
അവര്‍ കുറെ നാളുകളായല്ലോ
കളിക്കൂട്ടുകാരില്ലാതെ ഉഴലുന്നു
അവരുടെ പ്രാര്‍ഥനാഫലമോ ;
അതോ കിളിക്കൂട്ടങ്ങളുടെയോ?

Tuesday, September 21, 2010

സംവരണം

ആണുങ്ങള്‍ക്കിനി തത്ക്കാലം വിശ്രമം
അവര്‍ക്ക് ചെങ്കോല്‍ താഴെ വെക്കാം
നമ്മുക്കിനി മങ്കകളുടെ ഭരണം കാണാം
ചരിത്രത്തില്‍ ചില നിയോഗങ്ങളുണ്ട്
അത് നടന്നേ തീരൂ
അധികാരത്തിന്റെ ചക്കരക്കുടത്തില്‍
കയ്യിട്ടവര്‍ക്ക് പരദൂഷണം പറഞ്ഞ്
സമയം കൊല്ലാം; അതവര്‍ നിര്‍വ്വഹിക്കണമല്ലോ !
കൈത്തഴംബുള്ളവന്‍ രക്ഷപെട്ടു
ചെങ്കോല്‍ പിടിച്ചെന്നു കൊച്ചുമക്കളോട്
വെറും വായ്‌ പറഞ്ഞിരിക്കാമല്ലോ

Sunday, September 19, 2010

അനാവശ്യം

കപ്പി തുരുമ്പിച്ചു
തൊട്ടിയില്‍ മണ്‍പുരണ്ടു
കയര്‍ ദ്രവിച്ചു
ആള്‍ മറയില്‍ ആല്‍ഗകള്‍ വളര്‍ന്നു
ഈ കിണറിനിയെന്തിനു?
ഇന്നും വണ്ടിയിലിറക്കിയത്
കുപ്പിവെള്ളത്തിന്റെ പെട്ടികളാണ്
മക്കള്‍ വട്ടം കൂടി
അച്ഛനംമയെയവര്‍ വല വീശി
നാളെ ടിപ്പര്‍ ലോറി കുന്നുകളുമായി വരും
കിണറിന്റെ ശവമടക്കിനത്‌ പട്ടടയൊരുക്കും
ശരിയാണ്,
നോക്കുകുത്തിയായി കിണറിനിയാര്‍ക്ക് വേണം ?
ചിലന്തി വല നെയ്തു ശ്വാസം മുട്ടിക്കുന്നതിനാല്‍
തവളകള്‍ പോലും തടിയെടുത്തു !
കുട്ടികളുടെ പ്ലാസ്റ്റിക്‌ കോണക മെറിയാന്‍
ഇനി കുഴി വേറെ കുത്തണം

ഫിനിഷിംഗ് പോയിന്റ്‌

തിരിച്ച് നടക്കാനാണ്
ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു
ചെരിപ്പ് തിരിച്ചു വെച്ചു
ഈ ഇരുട്ടില്‍ തന്നെ ഇറങ്ങി ത്തിരിക്കണം
വെളുപ്പിനവിടെയെത്തി ഒന്നാമനാകണം
വൈകി വരുന്നവര്‍ക്ക്
ഞാന്‍ മുമ്പേ ഉണ്ടെന്ന്‍ തോന്നിക്കണം
അര്‍ക്കരശ്മികളാദ്യം ഇറ്റിറ്റു
വീഴുന്നതിനു മുംബ് ഞാനെത്തി
എല്ലാവരും എത്തിയിരുന്നു !

നിയോഗം

കാലങ്ങള്‍ക്ക് ശേഷം
ഒന്നിച്ചു ഒന്നാം ക്ലാസ്സില്‍
ഒരു ബെഞ്ചിന്റെ ഇരു തലക്കലിരുന്ന
ഞങ്ങള്‍ കണ്ടുമുട്ടി
കൂട്ടി മുട്ടി എന്നതാവും കൂടുതല്‍ ശരി !
അവന്‍ സൈക്കിളിലായിരുന്നു യാത്ര
ഞാനെന്റെ ബെന്‍സ് കാറിലും
ചരിഞ്ഞു വീണ സൈക്കിളിന്റെ ഹന്ട്ല്‍
ഒടിഞ്ഞിരിക്കുന്നു;
നിലത്തു അരിമണിക്ക്
വിശപ്പിന്റെ മണം;
ചതഞ്ഞ കാലിലെ ചോരകണങ്ങള്‍ക്ക്
വിണ്ടു കീറിയ പുണ്ണിന്റെ ഗന്ധം;
വിളറിയ മുഖത്തിന്‌ ബാല്യകാലത്തെ
ജോലിഭാരത്തിന്റെ പരിക്ഷീണത;
രമേശ്‌ !
എന്റെ പൊട്ടിയ കുടുക്കൊട്ടിച്ചും തുന്നിയും;
ഉച്ചക്കരവയര്‍ നിറക്കാന്‍ നിന്റെ
പൊതിചോരിന്നരക്കൈല്‍ നല്‍കിയും;
അമ്മയോടു കരഞ്ഞുവാങ്ങിയ കാച്ചെണ്ണ
ചലമൊഴുകും വ്രണത്തിലിററിച്ചും
നീ നല്‍കിയ ജീവ വായുവിനു
ഞാന്‍ നല്‍കിയ സമ്മാനമോ ഇത് !
രമേശ്‌ അപ്പോഴും ഒട്ടിയ കവിളില്‍
നുണക്കുഴികള്‍ കാണിച്ചു ചിരിക്കുന്നു;
അവനയലത്തെയഹമ്മദിനുള്ള
ഉച്ചപ്പൊതിയുമായി ആസ്പത്രിക്ക് പോകാന്‍ നേരമായി;
പൊടിതട്ടി പെറുക്കിക്കൂട്ടി വേവലാതി പെടാതെ കണ്മറഞ്ഞു

Friday, September 17, 2010

ബാക്കി പത്രം

ഈ പടം പൊഴിച്ചതെത്നാഗമാണ് ?
മുള്ളുകള്‍ കൂമ്പാരമാക്കി ആരാണിവിടെ
പോര്‍ക്ക ളപ്പിറ്റെന്നാക്കിയത്?
ഈ പാനപാത്രത്തിലെ മധുരപാനീയവും
ഭോജനവസ്തുക്കളും പേരുമാറി
എത്ര പെട്ടെന്നാണ് എച്ചിലുകളായത്?
വളപ്പൊട്ടുകള്‍ ഈ മണിയറയുടെ നിറം കെടുത്തിയല്ലോ!
കല്യാണപ്പിറ്റെന്നയലത്തെ കുഞ്ഞുങ്ങളവ
കൂട്ടി വെച്ച് കളിക്കുന്നു!
നൂറു പാവകള്‍ക്ക് കുഞ്ഞുടുപ്പുകള്‍
ഈ തയ്യല്‍ക്കടയുടെ മുന്നിലെ കൂമ്പാരത്തിലുണ്ട്.
കര്‍പ്പൂരവും പഞ്ഞികെട്ടും
അലസമായി നിലത്തു കിടക്കുന്നു,
അതിനിയൊരു ജഡത്തെകാത്തിരിക്കാന്‍
ഒരു മകനും സമ്മതിക്കില്ല
റീതുകള്‍ മാത്രം വീണ്ടും വീണ്ടും വേഷം മാറി വരും
അത് വെക്കാന്‍ വരുന്നത് മനസ്സ് മരിച്ച നേതാവല്ലോ ?
മൂക്കില്‍ പഞ്ഞിവെക്കുന്നതിനും
സമകാലരാഷ്ട്രീയത്തില്‍
മാനങ്ങലെരെയുന്ടെന്ന്‍ പറഞ്ഞവനെ
നമുക്ക് മണമുള്ള റോസാപൂ നല്‍കി സ്വീകരിക്കാം

Friday, August 13, 2010

ആദ്യത്തെ നോമ്പ്

ഉമ്മാ !
എന്റെ പൊന്നുമ്മാ !
ദാഹം തീര്ക്കണമെനിക്കസഹനിയമിനിവയ്യെന്ടുമ്മ
തുടരാന്‍ - നാക്ക് വറ്റുന്നു; തൊണ്ട വരളുന്നു;
കണ്ണിണകളില്‍ പുകപടലം കരിമ്പടം തീര്‍ക്കുന്നു;
കണ്ടു കണ്ടിരിക്കെ പിന്നെയത്
ജീവന്റെ തുടിപ്പായ്
ചുടു
നിശ്വാസമായുയരുന്നു !
എന്‍ കണ്ണിന്‍ കൃഷ്ണ മണികള്‍
രണ്ടുമടര്‍ന്നീ പൊടി തൂര്‍ന്ന നിലത്തു
വിഴുമെന്നെനിക്കന്കലാപ്പുണ്ടാകുന്നു.

വയ്യെനിക്കിനിയുമിത്
ഈ സന്ധ്യവരെ, അല്ലയരക്കാതം പോലും
നീട്ടുവാനാവതില്ലുമ്മാ !
കൈ കാലുകള്‍, സന്ധികള്‍, കണ്ണുകള്‍,
കണ്പോളകള്‍, ലോലമാമീ
ദേഹമ്മുഴുവന്‍ തളരുന്നു;
ചുണ്ടുകള്‍ കോടുന്നു; പിന്നെ കരുവാളിക്കുന്നു ;
ശിരസ്സിനകത്തദൃശ്യമാം പങ്ക തിരിയുന്നു.
ദീനനായ് പരിക്ഷീണനായിരിക്കുമെന്നെകാണുന്നില്ലുമ്മാ!
വേണ്ടാതായോ ഈ പോന്നോമനെയെ,
അതല്ല എന്റെ നിലവിളിയുമ്മ കേള്‍ക്കാതായോ?

മുറ്റത്തെ തൈമാവിന്‍ ചില്ലയറിയാതെ
പൊളിച്ചുമിടക്കകത്തെക്കൊളികണ്ണിട്ടും
കരയുമെന്റെ വിളിയിലെല്ലാമുണ്ട്;
പറയാതെ പറയുമെന്റെ നിലവിളിക്കുത്തരം
നല്‍കാനെന്തേ ഉമമറപടിയിറങ്ങിയുമ്മ വരുന്നില്ല?

കാലൊച്ചകള്‍ ഞാന്‍ കേട്ടു;
അമ്മുദീയെന്നനീട്ടിവിളിയും ഞാന്‍ കേട്ടു;
ഉമ്മറത്തൊത്തുകൂടിയ പെങ്ങളുമവളുടെ
കൂട്ടുകാരികളും പിന്നെ, അയല്‍ക്കാരും
പരിവാരങ്ങളുമെന്റെ ചിണുങ്ങല്‍
നോക്കി നോക്കിയിരിക്കെയുമ്മയിറങ്ങി
ധൃതിയിലെന്നെ കോരിയെടുത്തെന്റെ
നുണക്കുഴികളില്‍, മൂര്‍ധാവില്‍,
പിന്നെ ചെഞ്ചുണ്ടിലുമ്മ വെച്ചെന്‍
നെറ്റിയില്‍ കുതിര്‍ന്ന വിയര്‍പ്പു കണങ്ങള്‍
കൈലേസില്‍ തുടച്ചിങ്ങനെ മൊഴിഞ്ഞു :

''അമ്മുദീ,
ഈ കുറിഞ്ഞി പൂച്ചക്കുമിന്നു
നോമ്ബാനുമ്മയവള്‍ക്കൊരു
പിടി ചോറുപോലും കൊടുത്തില്ല !
കണ്ണന്റെ കൂടെയവളും നോമ്പ് നോറ്റിരിക്കയാണ്.
ഈ നട്ടുച്ചനേരം നോമ്പ്മുറിക്കണമെന്നെന്റെ
പോന്നോമാനയോടു പറഞ്ഞതീ കള്ളി പൂച്ചയാണോ?

( ഉമ്മതന്‍ ഓരം ചേര്‍ന്ന്
കുഞ്ഞുവാലുരചിക്കിളിയുണ്ടാക്കി
നിന്നും തിരിഞ്ഞും കണ്ണിറുക്കിയും
കരഞ്ഞു വിശപ്പിന്റെ വിളിയറിയിച്ചാ കുസ്ര്‍തി കുറുഞ്ഞി,
ഉമ്മയുടെ മൊഴിയിലെ വെളിപാടറിഞ്ഞോ
എന്തോ കണ്‍ വെട്ടം മറഞ്ഞു, ത്ധഡുതിയില്‍. )

കദളി പഴം ഞവുടിയതും,
മുത്താറിയില്‍ തേങ്ങാപാല്‍ കോറിക്കുറുക്കിയതും
വറുതിയുടെ വരണ്ടു ണങ്ങിയാനാള്‍ വഴിയിലും
വാഴയിലയില്‍ വാട്ടിതീര്‍ത്തെനിക്കായൊരുക്കിയ
ശര്‍ക്കരയില്‍ മെഴുക്കു പുരട്ടിയപ്പവും പിന്നെ,
വക്കുപൊട്ടിയ പിഞ്ഞാണപാത്രത്തിന്‍ നടുവില്‍
വെള്ളത്തില്‍ കുതിര്‍ത്താറായി കീറിയ
കാരക്ക ചീളും ചൂണ്ടി ഉമ്മ പറഞ്ഞു :
ഇതെന്റെ ചക്കരയമ്മുദിക്കായൊരുക്കിയതല്ലേ ?
ഒരിഴ പോലും നല്കില്ലിതില്‍ നിന്നാര്‍ക്കും.

ഉമ്മതന്‍ സാന്ത്വനം കേട്ടെന്റെ
ഞരമ്പില്‍ പുതു നിശ്വാസതിന്നൂര്‍ജമാവാഹിച്ചു ;
കണ്ണില്‍ ദീപ്തിയുടെ സ്ഫുലിന്ഗങ്ങള്‍;
കവിളില്‍ കോറിയിട്ട മുത്തത്തില്‍
പുതു ജീവന്റെ തുടിപ്പുകള്‍;
ഞരമ്പില്‍, ഹൃത്തില്‍ , കുസൃതിയുടെ താളമേളങ്ങള്‍;
പെരുത്ത തലയിലെ ഭാരമലിഞാലിഞ്ഞില്ലാതായി.

പൌര്‍ണമിപോല്‍ പാല്‍ പുഞ്ചിരി
തൂകുമെന്നുമ്മയെ നോക്കി
കോന്തല പിടിച്ചു ഞാന്‍
നാണം കുണുങ്ങി മൊഴിഞ്ഞു :
എനിക്കുമെന്റെ കുറിഞ്ഞി പൂച്ചക്കുമതി
ഇറുക്ക്‌ വെള്ളമിനി മഗ്രിബിന്‍
ബാന്കൊലി കേള്‍ക്കുമ്പോള്‍ മാത്രം!
ഉമ്മയുടെ പോന്നാരമോനിനി
വരില്ലിനിയതുവരെ ഉമ്മയെ
ചിന്നം പിന്നം പറഞ്ഞു ബുദ്ധിമുട്ടിക്കാന്‍.

അന്നെന്‍ യുമമതന്‍ ഹൃത്തില്‍
വിരിഞ്ഞ ഹര്‍ഷ നിമിഷങ്ങളിന്നും ,
കരുവാളിച്ചെന്റെ കവിള്‍ തടവി മാറോടടുപ്പിച്ചതും,
ഇഴ തൂര്‍ന്ന തലമുടിക്കിടയില്‍
സ്നേഹവായ്പ്പോടെയവര്‍ തലോടിയതും,
റമദാനിന്‍ കത്തും നാഡഃമിടുപ്പില്‍
പതിന്നാലിന്‍ രാവുപോല്‍ പരിലസിക്കുന്നു!

ഉമ്മ ചിരിച്ചന്നു, ആവോളം മതിയാവോളം,
അന്നുമ്മതന്‍ കണ്ണിണകളില്‍
ചുടു ബാഷ്പകണങ്ങള്‍ നിറഞ്ഞൊഴുകിയതും,
അതിറ്റുവീണെന്‍ കവിളില്‍ നോവിന്‍ കനവുണ്ടാക്കിയതും
പതിഞ്ഞ കൈവിരലുകൊണ്ടുമ്മയതൊപ്പിയതും,
മാറി മാറിവരും റമദാനിന്‍ പടിപ്പുരയിലെ
കത്തിത്തീരാത്ത ഓര്‍മ്മകള്‍തന്‍ റാന്തല്‍ വെളിച്ചമാണ്.
ഈ നാല്പതിന്‍ നിറവിലുമായണയാത്ത
തളരാത്ത ദീപപാളികളാണെന്റെ
ഊര്ജവുമുയിരിന്‍ ശ്വാസനിശ്വാസവും!