Sunday, October 3, 2010

മനസ്സ് പുറത്തു വന്നപ്പോള്‍

മനസ്സ് മറനീക്കി പുറത്തു വന്നു;
ഇരിക്കാന്‍ പറഞ്ഞു
ധൃതിയാണ് ; പെട്ടെന്ന്‍ തിരിച്ചകത്തു കയറണം
വന്നതെന്തോ ഉച്ചത്തില്‍ പറയാനാണ്
കുറെയായാ സത്യം ഉള്ളിലൊതുക്കുന്നു.

നാക്കും ചുണ്ടും വായും ഞാന്‍ വായ്പയായി
നല്കാനാഞ്ഞു.
മനസ്സെന്നെ ആദ്യം തന്നെ നിരാശനാക്കി;
അതിന്റെ കയ്യിലെല്ലാമുണ്ട്
ഒന്നും വേണ്ട പോലും

മനസ്സിനോട് ഞാന്‍ കെഞ്ചി
ആരുമില്ലിവിടെ, നിഴല്‍ പോലും
എന്നോട് പറഞ്ഞു തിരിച്ചുള്ളിലേക്ക്
പോകാമോ?

അതിനു ഞാനിങ്ങനെ ത്രിമാന രൂപത്തില്‍ വരണോ ?
മനസ്സിന്റെ മറുപടി.
പതുക്കെ പറയൂ - ഈ മതിലിനു പോലും ചെവിയുണ്ട്

നിങ്ങളെന്തു മനുഷ്യനാണ് , നിങ്ങള്‍ വിചാരിച്ചതല്ലാതെ
ഞാനൊന്നും പറയില്ല, ഒരു തരിമ്പു കളവുപോലും ഭയമെന്തിനു ?
അതിനു മറുപടിപറയാന്‍ ഞാന്‍ മനസ്സിന്റെ കരണകുറ്റി തെരഞ്ഞു

എല്ലാം പറയുമെന്നാണ് അത് പറയുന്നത്
മനസ്സിനെപ്പോലും അവിശ്വസിക്കണോ ?
പിന്നെ ഞാനെവിടെയെന്റെ രഹസ്യം സൂക്ഷിക്കും

Saturday, October 2, 2010

കൂട്ടുകൃഷി

എല്ലാവരും വരിക
നമുക്കിവിടെചുറ്റും കൂടിയിരിക്കാം
ആവനാഴിയുമംബുകളുമിവിടെ വയ്ക്കാം
ഈ തിരിനാളവും നമുക്കിവിടെ കെടുത്താം
അമ്പിന്‍ മുനയില്‍ പറ്റിയ
മാംസചീളുകകള്‍ക്കിനി
ജാതിയും
മതവുമില്ല
അതിന്റെ പ്രതികാരമീ നാട്ടുകാര്‍
പിന്നീട് തീര്‍ക്കട്ടെ;
നമ്മുടെ ദൌത്യം ഇന്നേക്ക് തീര്‍ന്നു
കണക്ക് പറഞ്ഞു തന്നെ വാങ്ങണം

നിറം പറഞ്ഞിടത്തേക്ക് തന്നെയാണ്
നാം ശരമെയ്തത് ;
ഇരു കൂട്ടര്‍ക്കും നാം
തന്നെയാണല്ലോ കൊട്ടേഷനിട്ടതും.
നാളത്തെ പ്രഭാത പത്രവും;
ദൃശ്യവിരുന്നും നമുക്ക്
തടിയെടുക്കാന്‍ ധാരാളം!

ധൃതി കൂട്ടാതെ
എണ്ണിപറഞ്ഞു വാങ്ങിയേ
നാം കളം വിടാവൂ!
ആവനാഴിയില്‍ അമ്പുകള്‍ തിരുകി
വെക്കാന്‍ വരട്ടെ
ഇവര്‍ നമ്മെയും ചതിക്കില്ലെന്നാര് കണ്ടു?

മൂന്നാം തലമുറയുടെ ചോദ്യം; രണ്ടാം തലമുറയുടെ മൌനം

അവള്‍ പകച്ചു നിന്നിടത്ത് നിന്നു;
അവള്‍ ചോദിച്ച ചോദ്യത്തില്‍ നിന്ന്‍;
പിതാവ് നിര്‍ദാക്ഷണ്യം കൈ ആഞ്ഞു വലിച്ചു
കുഞ്ഞു കൈകളിലെ കുപ്പി വളകള്‍
പൊട്ടി വീണു; ഇളം കൈത്തണ്ടയില്‍
രക്തം പൊടിഞ്ഞു വീണു

അച്ഛാ! ഈ അപ്പൂപ്പനാരാണ്?

ആറ്റുനോക്കി പോറ്റിയ
ഇളം പൈതലിനോട്
ആദ്യമായി അരിശം വന്നതും;
അതെന്റെ മകളാ
യിരുന്നില്ലെന്കിലെന്നു തോന്നിയതും;
ഈ ഭൂമി നിമിഷ നേരംകൊണ്ട
ലിഞ്ഞലിഞ്ഞില്ലതായെന്കിലെന്നു
നിരീച്ചതും; നിനച്ചതും......
അജഗണത്തറവുശാലയിലെക്കാഞ്ഞു
വലിക്ക്കുംബോല്‍
ആ പിതാവവളെ നിര്‍ദയം ....

അന്നേരം
തിരിഞ്ഞു നോക്കി
കുഞ്ഞിളം ചുണ്ടില്‍ നിന്നും
ചോദ്യമുയരുന്നു ..

അച്ഛാ ആ കാണുമപ്പൂപ്പന്‍, അതാരാണ് ?
അതു മാത്ര്യം പറഞ്ഞെന്നെ ശിക്ഷിച്ചോളൂ

അപ്പോഴും
പൂപുഞ്ചിരിയുമായി
ഗാന്ധി പ്രതിമ സാക്ഷി നിന്നു.