Thursday, September 30, 2010

ശരി; സമ്മതം

വാദം കഴിഞ്ഞു ;
കോടതി പറഞ്ഞു ; പിരിഞ്ഞു;
നമ്മുടെ മനസ്സുകളില്‍ മസ്ജിദും മന്ദിറും
മതിലുകളില്ലാതെ പണിയാനാകുമോ?
സ്നേഹം നമ്മുടെ മുറ്റങ്ങളില്‍
ചിറകു വിടര്‍ത്തി പറക്കുമോ?
പൂജാരി ഖാസിയെക്കണ്ടാല്‍
പഴയ കുശലം പറയുമോ?
കരയുന്ന കുഞ്ഞിനു
അമ്മിഞ്ഞപ്പാല്‍ നല്‍കും
സ്ത്രീയുടെ മതം ചോദിക്കാതിരിക്കുമോ
ഇനിയെങ്കിലും ?
ആശുപത്രി കിടക്കയില്‍
മരണം മുമ്പില്‍ കാക്കുന്നവന്റെ
ഞരമ്പില്‍ പ്രവഹിക്കും
രകതത്തിന്‍ ജാതിയും
മതവും ഇനി നാമാരായാതിരിക്കുമോ?
ഈ വിധി നമുക്ക്
പുതിയ പ്രഭാതം നല്‍കുമെങ്കില്‍
മൂന്നിലൊന്നു കൊണ്ട്
മൂന്നു പേരും ത്ര്‍പ്തരാകുവിന്‍
നമ്മുടെ മക്കളെങ്കിലും ഇനി
സമാധാനമായി ഉറങ്ങട്ടെ !
ഇനി ജീവിക്കേണ്ടത് അവരാണ് ;
അവരുടെ മക്കളും
നമ്മുടെ കാലം കഴിയാറായത്
നാമറിയാതെ പോയോ?
നമുക്ക് പാടത്ത് പോകാം ;
മക്കള്‍ പശിയടക്കാന്‍
നമ്മുടെ വരവും കാത്തിരികുന്നുണ്ടാകും
ഇനി ഈ സഞ്ചികളില്‍ തലയോട്ടികള്‍
കൊണ്ട് വരരുത് ; തലനാര് പോലും.

Monday, September 27, 2010

കരിന്തിരിക്കെന്തു വെളിച്ചം !

കരിന്തിരി അണഞ്ഞെന്ന്‍
പറഞ്ഞു കൂടാ;
ഈ വിളക്കിലെണ്ണയില്ലെന്നും

കരുവാളിച്ചവശയായ്
ആരാരുമറിയാതെയതു
കത്തുകയായിരുന്നു ഇത്രനാളും !
ധൂമപാളികളുടെ തടിപ്പതിനെ
നമ്മുടെ കണ്ണുകളെയശ്രദ്ധമാക്കിയെന്ന്‍ മാത്രം
നാമല്‍പ്പം തണുത്തപ്പോള്‍; കരിന്തിരിയുടെ
നിലക്കാത്ത ചൂടറിഞ്ഞു നാം
ഈ കൈകള്‍ നമുക്കീ തിരി നീട്ടാനുള്ളതാണ്
ഈ വിളക്കിലെ എണ്ണ എരിഞ്ഞു
തീരാതെ നോക്കേണ്ടതും നമ്മള്‍ തന്നെ

ഈയാമ്പാറ്റകള്‍
ആത്മാഹുതി ചെയ്യട്ടെ;
വണ്ടുകള്‍ തീ കെടുത്താതിരിക്കുന്നത് നമുക്കും
കണ്ണിലെണ്ണയൊഴിച് കാത്തിരിക്കുക

വരും തലമുറക്ക് ചോദ്യങ്ങള്‍ കുറച്ചേയുണ്ടാകൂ
ചോദ്യ ശരങ്ങള്‍ക്ക് മൂര്‍ച്ചയും കുറവായിരിക്കും
അല്പമകല്‍ച്ച;
അതിന്റെ പത്തിരട്ടിമധുരമാണീയടുപ്പം

ഈ പ്രഭാതത്തിനെന്തു കാന്തി;
ഈ ആകാശത്തിനെന്തു ശാന്തത
കിളികള്‍ ഇത്രയും നാള്‍ പാടാതിരുന്നതാണോ
അതോ ഞാന്‍ കേള്‍ക്കാത്തതോ ?
നിലാവെളിച്ചത്തിനു പോലും
പനിനീര്‍പ്പൂവിന്റെ ഗന്ധം

പെരുന്നാളിന്റെ ദിനങ്ങള്‍ക്ക്
പെറുക്കി കൂട്ടുകയാണ് കുട്ടികള്‍
അവര്‍ കുറെ നാളുകളായല്ലോ
കളിക്കൂട്ടുകാരില്ലാതെ ഉഴലുന്നു
അവരുടെ പ്രാര്‍ഥനാഫലമോ ;
അതോ കിളിക്കൂട്ടങ്ങളുടെയോ?

Tuesday, September 21, 2010

സംവരണം

ആണുങ്ങള്‍ക്കിനി തത്ക്കാലം വിശ്രമം
അവര്‍ക്ക് ചെങ്കോല്‍ താഴെ വെക്കാം
നമ്മുക്കിനി മങ്കകളുടെ ഭരണം കാണാം
ചരിത്രത്തില്‍ ചില നിയോഗങ്ങളുണ്ട്
അത് നടന്നേ തീരൂ
അധികാരത്തിന്റെ ചക്കരക്കുടത്തില്‍
കയ്യിട്ടവര്‍ക്ക് പരദൂഷണം പറഞ്ഞ്
സമയം കൊല്ലാം; അതവര്‍ നിര്‍വ്വഹിക്കണമല്ലോ !
കൈത്തഴംബുള്ളവന്‍ രക്ഷപെട്ടു
ചെങ്കോല്‍ പിടിച്ചെന്നു കൊച്ചുമക്കളോട്
വെറും വായ്‌ പറഞ്ഞിരിക്കാമല്ലോ

Sunday, September 19, 2010

അനാവശ്യം

കപ്പി തുരുമ്പിച്ചു
തൊട്ടിയില്‍ മണ്‍പുരണ്ടു
കയര്‍ ദ്രവിച്ചു
ആള്‍ മറയില്‍ ആല്‍ഗകള്‍ വളര്‍ന്നു
ഈ കിണറിനിയെന്തിനു?
ഇന്നും വണ്ടിയിലിറക്കിയത്
കുപ്പിവെള്ളത്തിന്റെ പെട്ടികളാണ്
മക്കള്‍ വട്ടം കൂടി
അച്ഛനംമയെയവര്‍ വല വീശി
നാളെ ടിപ്പര്‍ ലോറി കുന്നുകളുമായി വരും
കിണറിന്റെ ശവമടക്കിനത്‌ പട്ടടയൊരുക്കും
ശരിയാണ്,
നോക്കുകുത്തിയായി കിണറിനിയാര്‍ക്ക് വേണം ?
ചിലന്തി വല നെയ്തു ശ്വാസം മുട്ടിക്കുന്നതിനാല്‍
തവളകള്‍ പോലും തടിയെടുത്തു !
കുട്ടികളുടെ പ്ലാസ്റ്റിക്‌ കോണക മെറിയാന്‍
ഇനി കുഴി വേറെ കുത്തണം

ഫിനിഷിംഗ് പോയിന്റ്‌

തിരിച്ച് നടക്കാനാണ്
ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു
ചെരിപ്പ് തിരിച്ചു വെച്ചു
ഈ ഇരുട്ടില്‍ തന്നെ ഇറങ്ങി ത്തിരിക്കണം
വെളുപ്പിനവിടെയെത്തി ഒന്നാമനാകണം
വൈകി വരുന്നവര്‍ക്ക്
ഞാന്‍ മുമ്പേ ഉണ്ടെന്ന്‍ തോന്നിക്കണം
അര്‍ക്കരശ്മികളാദ്യം ഇറ്റിറ്റു
വീഴുന്നതിനു മുംബ് ഞാനെത്തി
എല്ലാവരും എത്തിയിരുന്നു !

നിയോഗം

കാലങ്ങള്‍ക്ക് ശേഷം
ഒന്നിച്ചു ഒന്നാം ക്ലാസ്സില്‍
ഒരു ബെഞ്ചിന്റെ ഇരു തലക്കലിരുന്ന
ഞങ്ങള്‍ കണ്ടുമുട്ടി
കൂട്ടി മുട്ടി എന്നതാവും കൂടുതല്‍ ശരി !
അവന്‍ സൈക്കിളിലായിരുന്നു യാത്ര
ഞാനെന്റെ ബെന്‍സ് കാറിലും
ചരിഞ്ഞു വീണ സൈക്കിളിന്റെ ഹന്ട്ല്‍
ഒടിഞ്ഞിരിക്കുന്നു;
നിലത്തു അരിമണിക്ക്
വിശപ്പിന്റെ മണം;
ചതഞ്ഞ കാലിലെ ചോരകണങ്ങള്‍ക്ക്
വിണ്ടു കീറിയ പുണ്ണിന്റെ ഗന്ധം;
വിളറിയ മുഖത്തിന്‌ ബാല്യകാലത്തെ
ജോലിഭാരത്തിന്റെ പരിക്ഷീണത;
രമേശ്‌ !
എന്റെ പൊട്ടിയ കുടുക്കൊട്ടിച്ചും തുന്നിയും;
ഉച്ചക്കരവയര്‍ നിറക്കാന്‍ നിന്റെ
പൊതിചോരിന്നരക്കൈല്‍ നല്‍കിയും;
അമ്മയോടു കരഞ്ഞുവാങ്ങിയ കാച്ചെണ്ണ
ചലമൊഴുകും വ്രണത്തിലിററിച്ചും
നീ നല്‍കിയ ജീവ വായുവിനു
ഞാന്‍ നല്‍കിയ സമ്മാനമോ ഇത് !
രമേശ്‌ അപ്പോഴും ഒട്ടിയ കവിളില്‍
നുണക്കുഴികള്‍ കാണിച്ചു ചിരിക്കുന്നു;
അവനയലത്തെയഹമ്മദിനുള്ള
ഉച്ചപ്പൊതിയുമായി ആസ്പത്രിക്ക് പോകാന്‍ നേരമായി;
പൊടിതട്ടി പെറുക്കിക്കൂട്ടി വേവലാതി പെടാതെ കണ്മറഞ്ഞു

Friday, September 17, 2010

ബാക്കി പത്രം

ഈ പടം പൊഴിച്ചതെത്നാഗമാണ് ?
മുള്ളുകള്‍ കൂമ്പാരമാക്കി ആരാണിവിടെ
പോര്‍ക്ക ളപ്പിറ്റെന്നാക്കിയത്?
ഈ പാനപാത്രത്തിലെ മധുരപാനീയവും
ഭോജനവസ്തുക്കളും പേരുമാറി
എത്ര പെട്ടെന്നാണ് എച്ചിലുകളായത്?
വളപ്പൊട്ടുകള്‍ ഈ മണിയറയുടെ നിറം കെടുത്തിയല്ലോ!
കല്യാണപ്പിറ്റെന്നയലത്തെ കുഞ്ഞുങ്ങളവ
കൂട്ടി വെച്ച് കളിക്കുന്നു!
നൂറു പാവകള്‍ക്ക് കുഞ്ഞുടുപ്പുകള്‍
ഈ തയ്യല്‍ക്കടയുടെ മുന്നിലെ കൂമ്പാരത്തിലുണ്ട്.
കര്‍പ്പൂരവും പഞ്ഞികെട്ടും
അലസമായി നിലത്തു കിടക്കുന്നു,
അതിനിയൊരു ജഡത്തെകാത്തിരിക്കാന്‍
ഒരു മകനും സമ്മതിക്കില്ല
റീതുകള്‍ മാത്രം വീണ്ടും വീണ്ടും വേഷം മാറി വരും
അത് വെക്കാന്‍ വരുന്നത് മനസ്സ് മരിച്ച നേതാവല്ലോ ?
മൂക്കില്‍ പഞ്ഞിവെക്കുന്നതിനും
സമകാലരാഷ്ട്രീയത്തില്‍
മാനങ്ങലെരെയുന്ടെന്ന്‍ പറഞ്ഞവനെ
നമുക്ക് മണമുള്ള റോസാപൂ നല്‍കി സ്വീകരിക്കാം