Saturday, July 10, 2010

കൂച്ചുവിലങ്ങ്

ആദ്യം കാലുകളാണ് പറഞ്ഞത്

ചങ്ങലകള്‍ വരുമെന്ന്

പിന്നെ കൈ വിരലുകള്‍ക്കനുഭവാപെട്ടു തുടങ്ങി

ഞാന്‍ മിണ്ടുന്നതിനു മുംബ് തന്നെ നാക്കറുത്തിരുന്നു

നാക്കിലയില്‍ വെക്കാന്‍ മാത്രം എന്റെ ഹൃദയം

തുരന്നെടുക്കാമെന്ന മോഹം ആരാണാവോ ഇവരോട്

കള്ളം പറഞ്ഞു പറ്റിച്ചത് ?

ഞാനേന്‍റെ ക്ഷുഭിത സ്ഖലിതങ്ങള്‍ സ്വപ്നക്കൂട്ടിലാണ്

അടുക്കി വെക്കുന്നത് ; കണ്ണിണകള്‍ ചൂഴ്ന്നെടുത്താലും

അകക്കണ്ണിലതുഞാന്‍ കാണും പാകത്തില്‍ .

എന്റെ ഭാഗം കേട്ടല്ലോ ; ഇനിയെനിക്ക് നടക്കാമോ?

എന്നെയറിയുന്ന മണല്ത്തരികല്‍ക്കെന്റെ

കാലടിയോച്ചകള്‍ കേള്‍ക്കാന്‍ നേരമായി -

നിണം വറ്റുന്നതിന്നു മുംബാ

തുടിക്കുന്ന കുറു നാക്ക് തിരിച്ചു തന്നാലും ;

അറുത്തെടുത്ത വിരലുകളും.

കമ്മിറ്റ്മന്റിനു തോട്ടികെട്ടിയ നിര്‍വചനമെനിക്കറിയില്ല!

Wednesday, July 7, 2010

പുതിയ ജ്യോത്സ്യര്‍


നീരാളി ഇതുവരെ

വായുവിലായിരുന്നു ഏത്തമിട്ടിരുന്നത്

കവല പ്രസംഗകര്‍ക്കായിരുന്നുയിതുവരെ
പേറ്റന്റവയുടെ

മുണ്ഡനം ചെയ്ത തലയും

പിടുത്തം വിടാന്‍ പഴുതില്ലാത്ത നീണ്ട

വിരലുകളുമായിപ്പോള്‍ ഒക്ടോപസ്

ജര്‍മനിയില്‍ സ്ഫടിക പാത്രത്തില്‍
പാമ്പും ഏണിയു കളിക്കുന്നു!
ഇനിയാരും മത്സരിക്കനമെന്നില്ല;
നീരാളിമാമന്‍ തലേ ദിവസം അടക്കം ചെയ്ത
ചോറ് ഭുജിച്ചുത്തരം പറയും.
കളിക്കാര്‍ക്കിനി സുവര്‍ണ കാലം !
അവരിനി പരസ്യത്തിനു മാത്രം
ദുര്‍മേദസ്സ് നീരാക്കിയാല്‍ മതി !
ചിലന്തിയും തേളും ഓന്തും പഴുതാരയും
ഇനി അടുത്ത കളിക്കുള്ള ജ്യോത്സ്യപടുക്കളാണ്.
കൊടിച്ചി പട്ടിക്കു പെ റ്റ് ഫുട്ഡോരുക്കിയ
ക്ലബ്ബു കൊച്ചമ്മമാര്‍ ഇനി
സൂപര്‍മാര്‍കറ്റുകളില്‍ റാക്ക് തപ്പും !
ഉടുക്കുമാമാനുടുക്കു മുട്ടി '' നല്ലകാലം
ബറുപ്പോതമ്മ ''യെന്നു പറഞ്ഞതിവരോടോ ?
നമുക്ക് കണ്ണാടി കൂടുകളൊരുക്കി കാത്തിരിക്കാം.