Saturday, July 10, 2010

കൂച്ചുവിലങ്ങ്

ആദ്യം കാലുകളാണ് പറഞ്ഞത്

ചങ്ങലകള്‍ വരുമെന്ന്

പിന്നെ കൈ വിരലുകള്‍ക്കനുഭവാപെട്ടു തുടങ്ങി

ഞാന്‍ മിണ്ടുന്നതിനു മുംബ് തന്നെ നാക്കറുത്തിരുന്നു

നാക്കിലയില്‍ വെക്കാന്‍ മാത്രം എന്റെ ഹൃദയം

തുരന്നെടുക്കാമെന്ന മോഹം ആരാണാവോ ഇവരോട്

കള്ളം പറഞ്ഞു പറ്റിച്ചത് ?

ഞാനേന്‍റെ ക്ഷുഭിത സ്ഖലിതങ്ങള്‍ സ്വപ്നക്കൂട്ടിലാണ്

അടുക്കി വെക്കുന്നത് ; കണ്ണിണകള്‍ ചൂഴ്ന്നെടുത്താലും

അകക്കണ്ണിലതുഞാന്‍ കാണും പാകത്തില്‍ .

എന്റെ ഭാഗം കേട്ടല്ലോ ; ഇനിയെനിക്ക് നടക്കാമോ?

എന്നെയറിയുന്ന മണല്ത്തരികല്‍ക്കെന്റെ

കാലടിയോച്ചകള്‍ കേള്‍ക്കാന്‍ നേരമായി -

നിണം വറ്റുന്നതിന്നു മുംബാ

തുടിക്കുന്ന കുറു നാക്ക് തിരിച്ചു തന്നാലും ;

അറുത്തെടുത്ത വിരലുകളും.

കമ്മിറ്റ്മന്റിനു തോട്ടികെട്ടിയ നിര്‍വചനമെനിക്കറിയില്ല!

1 comment:

Unknown said...

നല്ല കവിത