Sunday, November 28, 2010

ഇന്നത്തെ സ്വപ്നങ്ങള്‍ക്ക് നാളെയാണ് ചിറകു മുളക്കുന്നത്

കഴിഞ്ഞത് ഓര്‍മ്മകള്‍. നടക്കാനിരിക്കുന്നത് സ്വപ്നങ്ങള്‍.
സ്വപ്നങ്ങളാണ് നമ്മുടെ പ്രതീക്ഷകള്‍. രസകരം അതല്ല - സ്വപ്നങ്ങള്‍ ഒരിക്കലും
ബോധമുള്ളപ്പോഴല്ല കാണുന്നത്. ബോധം വരുമ്പോഴൊക്കെ അവ പ്രതീക്ഷകള്‍ നല്‍കി പടി കടന്നിരിക്കും.

സ്വപ്നങ്ങള്‍ കാണനമെങ്കില്‍ ? അതീ ബോധമുള്ളപ്പോള്‍ നടപ്പുള്ള കാര്യമല്ല. കാണലെന്നു പറഞ്ഞു കൂടാ, അതൊരനുഭവമാണ്. എല്ലാ ഇന്ദ്രിയങ്ങളും വിശ്രമിക്കുമ്പോളനുഭവിക്കുന്ന ഒന്ന്‍.

ദഹിക്കാത്ത കാര്യങ്ങള്‍ നാമാരോടും പറഞ്ഞു നോക്കൂ. ഉടനെ മുഖത്തടിച്ചത് പോലെ മറുപടി - ബോധാത്തോടെയാണോ നീ സംസാരിക്കുന്നത് ?വാശി പിടിച്ചാല്‍ വായ കൂട്ടുന്നതിനു മുംബ് - മോനെ നിന്റെ അഭിപ്രായങ്ങള്‍ സമ്മതിക്കുന്നു; ഇതൊക്കെ സ്വപ്നത്തിലെ നടക്കൂ.

സ്വപ്നങ്ങളിലെ സ്ഖലിതങ്ങള്‍ക്ക് സാക്ഷാത്കാരം ? ഭാവി തലമുറയുടെ അനസ്യൂത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ. ആ തലമുറയുടെ ഉണ്ടായ്കയാണ് സ്വപ്നം കാണുന്നവന്റെ പ്രതീക്ഷ.

വര്‍ത്തമാന സമൂഹം, മുന്‍കടന്ന തലമുറയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടാക്കുന്ന തിരക്കിലാണ്. അതിന്റെ ആത്മാവ് എത്ര സചേതനം. ഭൂമിയിലെ ഈ സംവിധാനം എത്ര സന്ഗീതാത്മകം !

നാം സ്വപ്നം കണ്ടേ തീരൂ. അടുത്ത തലമുറക്ക് ജോലി ഭാരം നല്കാതിരിക്കാനെങ്കിലും. ഇല്ലെങ്കില്‍, വരുന്ന തലമുറക്ക് രണ്ട്ട് ജോലി - ഒന്ന്, അവരുടെ പിന്‍തലമുറക്ക് വേണ്ടി സ്വപ്നം കാണണം. രണ്ട്, മുന്‍തലമുറ കാണാത്ത സ്വപ്നം കാണണം; അത് ഉപേക്ഷ കൂടാതെ പ്രാവര്ത്തികമാക്കണം . ഫലം, അമിത ജോലി ഭാരം. ക്ഷീണിച്ച തലമുറ. ആലസ്യത..... അതിന്റെ ആഫ്ടര്‍ ഇഫക്റ്റ് ഭീതിജനകം.

പദ്ധതികളെ(പ്ലാന്‍) നാം സ്വപ്നമായി തെറ്റിധരിച്ചോ ആവോ? അത് രണ്ടും രണ്ടു തന്നെ. മക്കള്‍ പഠിചു വലിയവരാകനമെന്നത് സ്വപ്നം. അതിനുള്ള സൗകര്യം ഒരുക്കൂട്ടുക എന്നത് പ്ലാന്‍. ഇത് രണ്ടും ഗൌനിക്കാതെ മക്കള്‍ പുട്ടടിച്ചാല്‍ ആ സ്വപ്നം ഒരു എഡിറ്റും ചെയ്യാതെ രണ്ടാം തലമുറയെ ഏല്‍പ്പിക്കാം.

മരണക്കിടക്കയില്‍ അപ്പൂപ്പന്മാര്‍ പേരമക്കളുടെ ഇളം കൈ പിടിച്ചു പറയുന്ന ഒസ്യത്തുണ്ട് - ഒരുപാടു സ്വപ്നങ്ങള്‍ , ഒന്നും നടന്നില്ല; മോന്റെ കാലത്തെങ്കിലും!
ഒസ്യത്തുകളുടെ ഏറ്റുവാങ്ങലുകലുകളാണ് സ്വപ്നങ്ങള്‍. ലോകത്തിലെ മുഴുവന്‍ പുരോഗതിയും ഈ ഏറ്റുവാങ്ങലുകളത്രേ. കുസ്ര്‍തി ചിന്ത : മുന്‍തലമുറയുടെ ഭീതിത സ്വപ്നമാകാം രാസയുധവും ആറ്റംബോംബും മറ്റും മറ്റും ...

സ്വപ്നങ്ങള്‍ക്കെന്നും സ്ഥാനം അറ്റമില്ലാത്ത ആകാശം തന്നെ. ഉപമിച്ചവരൊക്കെ സ്വപ്നത്തെ ഉപമിച്ചത് നീലിമ പുതച്ച ആകാശത്തോടും താരകങ്ങളോടും! അതിരുകളില്ലാത്ത നിലം. അഴുക്കില്ലാത്ത പ്രതലം. രാജാളി പക്ഷി പോലും അസൂയപ്പെടും, അതിന്റെ ചിറകുകള്‍ കരഗതമാക്കാന്‍. താരം പക്ഷെ, സ്വപനങ്ങളെ സ്വര്‍ഗ്ഗരാജകുമാരികളെന്നു പാടിയ കവിയത്രേ. സ്വപ്നത്തെ അതിന്റെ ഉച്ച്ചസ്ഥായില്‍ സ്വപ്നം കണ്ട സ്വപ്നജീവി.

ഈ കണ്‍പോളകള്‍ കനം തൂങ്ങുന്നത് പോലെ... സ്വപ്നങ്ങള്‍ ആകാം എന്റെ നിദ്രക്കായ് കാത്തിരിക്കുന്നത്.

No comments: