Sunday, September 19, 2010

നിയോഗം

കാലങ്ങള്‍ക്ക് ശേഷം
ഒന്നിച്ചു ഒന്നാം ക്ലാസ്സില്‍
ഒരു ബെഞ്ചിന്റെ ഇരു തലക്കലിരുന്ന
ഞങ്ങള്‍ കണ്ടുമുട്ടി
കൂട്ടി മുട്ടി എന്നതാവും കൂടുതല്‍ ശരി !
അവന്‍ സൈക്കിളിലായിരുന്നു യാത്ര
ഞാനെന്റെ ബെന്‍സ് കാറിലും
ചരിഞ്ഞു വീണ സൈക്കിളിന്റെ ഹന്ട്ല്‍
ഒടിഞ്ഞിരിക്കുന്നു;
നിലത്തു അരിമണിക്ക്
വിശപ്പിന്റെ മണം;
ചതഞ്ഞ കാലിലെ ചോരകണങ്ങള്‍ക്ക്
വിണ്ടു കീറിയ പുണ്ണിന്റെ ഗന്ധം;
വിളറിയ മുഖത്തിന്‌ ബാല്യകാലത്തെ
ജോലിഭാരത്തിന്റെ പരിക്ഷീണത;
രമേശ്‌ !
എന്റെ പൊട്ടിയ കുടുക്കൊട്ടിച്ചും തുന്നിയും;
ഉച്ചക്കരവയര്‍ നിറക്കാന്‍ നിന്റെ
പൊതിചോരിന്നരക്കൈല്‍ നല്‍കിയും;
അമ്മയോടു കരഞ്ഞുവാങ്ങിയ കാച്ചെണ്ണ
ചലമൊഴുകും വ്രണത്തിലിററിച്ചും
നീ നല്‍കിയ ജീവ വായുവിനു
ഞാന്‍ നല്‍കിയ സമ്മാനമോ ഇത് !
രമേശ്‌ അപ്പോഴും ഒട്ടിയ കവിളില്‍
നുണക്കുഴികള്‍ കാണിച്ചു ചിരിക്കുന്നു;
അവനയലത്തെയഹമ്മദിനുള്ള
ഉച്ചപ്പൊതിയുമായി ആസ്പത്രിക്ക് പോകാന്‍ നേരമായി;
പൊടിതട്ടി പെറുക്കിക്കൂട്ടി വേവലാതി പെടാതെ കണ്മറഞ്ഞു

No comments: