Friday, September 17, 2010

ബാക്കി പത്രം

ഈ പടം പൊഴിച്ചതെത്നാഗമാണ് ?
മുള്ളുകള്‍ കൂമ്പാരമാക്കി ആരാണിവിടെ
പോര്‍ക്ക ളപ്പിറ്റെന്നാക്കിയത്?
ഈ പാനപാത്രത്തിലെ മധുരപാനീയവും
ഭോജനവസ്തുക്കളും പേരുമാറി
എത്ര പെട്ടെന്നാണ് എച്ചിലുകളായത്?
വളപ്പൊട്ടുകള്‍ ഈ മണിയറയുടെ നിറം കെടുത്തിയല്ലോ!
കല്യാണപ്പിറ്റെന്നയലത്തെ കുഞ്ഞുങ്ങളവ
കൂട്ടി വെച്ച് കളിക്കുന്നു!
നൂറു പാവകള്‍ക്ക് കുഞ്ഞുടുപ്പുകള്‍
ഈ തയ്യല്‍ക്കടയുടെ മുന്നിലെ കൂമ്പാരത്തിലുണ്ട്.
കര്‍പ്പൂരവും പഞ്ഞികെട്ടും
അലസമായി നിലത്തു കിടക്കുന്നു,
അതിനിയൊരു ജഡത്തെകാത്തിരിക്കാന്‍
ഒരു മകനും സമ്മതിക്കില്ല
റീതുകള്‍ മാത്രം വീണ്ടും വീണ്ടും വേഷം മാറി വരും
അത് വെക്കാന്‍ വരുന്നത് മനസ്സ് മരിച്ച നേതാവല്ലോ ?
മൂക്കില്‍ പഞ്ഞിവെക്കുന്നതിനും
സമകാലരാഷ്ട്രീയത്തില്‍
മാനങ്ങലെരെയുന്ടെന്ന്‍ പറഞ്ഞവനെ
നമുക്ക് മണമുള്ള റോസാപൂ നല്‍കി സ്വീകരിക്കാം