Tuesday, December 20, 2016

mma & MY lub exp cert



_അസ്സലാമു അലൈകും വ റഹ്‌ മത്തുല്ലാഹ്‌_
💬ഓരോ പ്രദേശത്തെയും മുജാഹിദ് ഐക്യസംഘം ആവേശത്തോടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്.
💬 ഐക്യ സമ്മേളനത്തിന് എല്ലാവരും ഒന്നിച്ച് ബസ്സ് 🚍എൽപിക്കുകയും ഒന്നിച്ച് പോവുകയും ചെയ്യുന്നത് വായിക്കുമ്പോൾ ഏറെ ആവേശം തോന്നുന്നു.
💬 എന്റെ എം. എസ് എം കാലമാണ് എനിക്ക് ഓർമ്മ വരുന്നത്.
നമ്മുടെയെല്ലാം സ്വപ്നവും പ്രാർത്ഥനയുമായിരുന്ന *ഈ ഐക്യ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്*
💬എല്ലാ പ്രയാസങ്ങളും നീക്കുന്നതിനായി സർവശക്തനോട് എല്ലാവരും പ്രാർത്ഥിക്കുക.
💬സമ്മേളനത്തിൽ ഒറ്റകെട്ടായി പങ്കെടുക്കുന്നത് കൊണ്ട് മാത്രം പൂർത്തിയാവുന്നില്ല നമ്മുടെ ദൗത്യം. ഐക്യസമ്മേളനത്തിനു ശേഷമാണ് നമ്മുടെ പ്രദേശം ഇസ്‌ലാഹീ പ്രബോധനരംഗത്ത് മുന്നിലാണെന്ന് പ്രവർത്തനങ്ങൾ കൊണ്ട് തെളിയിക്കേണ്ടതുണ്ട്.
💬 തൗഹീദീ പ്രബോധനപരിപാടികളും ജീവകാരുണ്യപ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളുമെല്ലാം സജീവമായി നടക്കണം.
💬ഇപ്പോൾ എല്ലാത്തിനും യുവാക്കൾ മുന്നിൽ നിൽക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. ഈ ആവേശം കെടാതെ സൂക്ഷിക്കണം.
💬ഒറ്റക്കെട്ടായി പ്രബോധനരംഗത്ത് കുതിക്കുവാൻ 👥യുവാക്കൾ മുന്നിൽ നിൽക്കണം.
🔍 പ്രസംഗ പരിപാടികളും 📗ഖുർആൻ ക്ലാസുകളും കുടുംബസംഗമങ്ങളും നടക്കാത്ത ആഴ്ചകളില്ലെന്ന് ഉറപ്പു വരുത്തണം.
🔍 ദീൻ പഠിക്കുവാൻ ഓരോരുത്തരും സമയം കണ്ടെത്തണം.
🔍 നമുക്ക് പഠിക്കാനുള്ള ക്ലാസുകൾ 📢നടക്കണം.
🔍സ്‌ക്വാഡ് പ്രവർത്തനങ്ങൾ സജീവമാകണം.
🔍മദ്രസ്സ കൂടുതൽ ജീവസ്സുറ്റതാക്കുവാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം.
🔍 നമ്മുടെ പ്രദേശത്തെ ആർക്കെങ്കിലും വല്ല ബുദ്ധിമുട്ടുകളുമുണ്ടെങ്കിൽ അത് ദൂരീകരിക്കുവാൻ നമ്മുടെ പ്രവർത്തകരുണ്ടാകണം.
🔍നമ്മുടെ 💰സകാത്തും സ്വദഖയുമെല്ലാം കൂടുതൽ പാവപ്പെട്ടവരിലേക്ക് എത്തിക്കുവാൻ പദ്ധതികളുണ്ടാക്കണം.
🔍 പെരുന്നാളുകൾ ഹലാലായ ആഘോഷങ്ങളാൽ സജീവമാക്കണം.
🔍 ഫിത്വർ സകാത്തും ഉദുഹിയ്യത്തുമെല്ലാം പൂർവാധികം ഭംഗിയോടെ നടക്കണം.
🔍 എവിടെയും മുജാഹിദ് പരിപാടികളിൽ നമ്മുടെ സജീവമായ സാന്നിധ്യമുണ്ടാവാണം.
*👉നമ്മുടെ കാരണവന്മാർ മുന്നിൽ നടക്കണം. അവരുടെ പിന്നിൽ അവർക്ക് ആവേശം നൽകിക്കൊണ്ട് യുവാക്കളുടെ പടയണിയുണ്ടാവണം.*
💬ഇസ്‌ലാഹീ ഭൂപടത്തിൽ നമ്മുടെ നാടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ മാറണം.
💬 അങ്ങനെ നമ്മുടെ പഴയ കാല പ്രതാപത്തിലേക്ക് ഓരോ പ്രദേശവും തിരിച്ചു വരണം. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
✒എം. എം. അക്ബർ

No comments: