Tuesday, February 16, 2016

ഒ .എൻ .വി. അവസാനമെഴുതിയ കവിത

ഒ .എൻ .വി. അവസാനമെഴുതിയ കവിത ആശുപത്രിയിൽ പേ വാർഡെന്നാൽ പേ പിടിച്ചോർ ക്കുള്ള വാർഡാണെന്നോ വെറും പാവമെന്നെയെന്തിനിതിൽ നിങ്ങൾ കിടത്തി ? ശുദ്ധവായു ശീതീകൃത- മാക്കിടുന്നോ ?വിറയ്ക്കുമ്പോൾ കട്ടിപ്പുതപ്പു കൊണ്ടെന്റെ യുടൽ മൂടുന്നോ? തണുപ്പിച്ചു, പിന്നെ ചൂടു പുതപ്പിച്ചു പനിയള- ന്നറിയുവാൻ മിനക്കെടു ന്നിതല്ലേ ഭ്രാന്ത് ? ........വേഗമെന്നെയിവുടിന്ന് വിട്ടയച്ചാലും ഐ.സി.യു.വിൽ എന്ത് തീവ്രപരിചരണ തിനായ് എന്നെയീ മറക്കുള്ളിൽ കിടത്തുന്നു ? പത്തി നീർത്തുന്ന മൃത്യുവിൻ കൊത്തേറ്റു മർത്ത്യ ജന്മം പൊലിയുന്ന കാണാനോ? കുറിപ്പ് : ഈ ജ്ഞാനപീഠ ജേതാവിന്റെ കവിത സാധാരണക്കാരന്റെ വായനാ സുഖത്തെ ഒരണുകിട പോലും നോവിച്ചില്ല. ഒരു ദുർഗ്രാഹ്യതയും വരുത്തിയില്ല. നാം കണ്ടും കേട്ടും പരിചയിച്ച വാക്കുകൾ ! പദങ്ങൾ ! മഹാകവിയുടെ വിരലുകളിൽ അവ വിസ്മയം തീർത്തു.

No comments: