Tuesday, January 5, 2016

2 - Ekaangangal


one
പ്രഹ്ലാദൻകുറച്ചു ദിവസങ്ങളായി ...മനസ്സിന് ഒരു വല്ലായ്ക. എന്തോ ഒറ്റപ്പെടലിന്റെ ഒരു ഒരു..... 
ഗൌതമൻ : നിർത്തൂ ..വല്യച്ഛാ .... അതിന് മാത്രം ഇവിടെ എന്ത് നടന്നു....? എല്ലാം നമുക്കില്ലേ......എന്ത് അസൌകര്യമാണ് നിങ്ങളെ വേട്ടയാടുന്നത്
പ്രഹ്ലാദൻഗൗതമാ. ..നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നില്ല. നിന്നെ ഒരിക്കലും കുറ്റപ്പെടുത്താനും ഞാൻ ആളല്ല.... കാലമാണ് നിന്നെ അങ്ങിനെ പറയിപ്പിക്കുന്നത് ...? 
ഗൌതമൻ : വല്യച്ഛൻ ....എന്താണ് ഉദ്ദേശിക്കുന്നത് ? അവിടെയും ഇവിടെയും തൊടാതെ .....എന്താണ് ? അതൊന്നു തെളിച്ചു പറയൂ... 
പ്രഹ്ലാദൻ : ഗൗതമാ..... നിന്നോട് ആരാണ് നൈമിനിഷമെന്നു പ്രപിതാക്കൾ പറഞ്ഞു പഠിപ്പിച്ച ഭൌതിക ജീവിതത്തിൽ സമ്പത്തും അത് വഴി ഉണ്ടായ പ്രതാപവും അവസാന വാക്കെന്നു പറഞ്ഞു തന്നത് ? സംസ്കൃത ചിത്തനാകാൻ അതാണോ നീ കാണുന്ന മാനദണ്ഡം ...? കഷ്ടം.... ഞാൻ ഇറങ്ങുവാ.... 
ഗൌതമൻ : ഞാൻ വല്യഛനോട്അതിര് കടന്നു സംസാരിച്ചുവോ
പ്രഹ്ലാദൻ : നോക്കൂ..ഗൗതമാ.... വെളുപ്പാൻ കാലത്ത് മരച്ചില്ലയിൽ സംഗീതം പൊഴിക്കുന്ന കുയിലും, അതിന്റെ നാദം കേട്ട് കണ്ണ് മിഴിക്കുന്ന പൂമൊട്ടുകളും ഏത് രാജകൊട്ടാരത്തിലെ അന്തേവാസികളാണ് ? അവരുടെ കൈകളിൽ ഏതു രാജാവ് നല്കിയ പട്ടും വളയുമാണുള്ളത്.... 
ഗൌതമൻ: അപ്പോൾ പറഞ്ഞു വരുന്നത്.....ഇവിടെ സാംസ്കാരിക ദാരിദ്ര്യം താങ്കൾക്ക് അനുഭവപ്പെടുന്നുണ്ട് എന്നാണോ
പ്രഹ്ലാദൻ : എനിക്ക് മാത്രമല്ല, ഭൂപ്രദേശത്തെ മുഴുവൻ ചരാചരങ്ങൾക്കും ...വഴി മാറൂ ഗൗതമാ....നനവുള്ള മണ്ണ് നോക്കി ഞാൻ ഇറങ്ങട്ടെ...
TWO
പിതാവ് : ഊം ...കുറെ നേരമായല്ലോ....അവിടെ ഒരു സ്ത്രീയും കുഞ്ഞും കപ്യാര് : അതേ ..പിതാവേ... അവളെ കണ്ടിട്ട് എവിടെന്നോ ക്ഷീണിച്ചു...വന്ന പ്രകൃതം 
പിതാവ് : എന്നാ നീ പോയൊന്നു നോക്കിയിട്ട് വാ.... കുർബാനക്ക് ഒരുങ്ങാൻ നേരമായി, ആള്താരയിൽ കാൽപ്പെരുമാറ്റം കേട്ട് തുടങ്ങിയല്ലോ... (നടത്തം കുറഞ്ഞു കുറഞ്ഞു ഇല്ലാതാകുന്ന ശബ്ദം) വീണ്ടും നടത്തത്തിനു വേഗത കൂടി കൂടി വരുന്ന ശബ്ദം 
പിതാവ് : കപ്യാർ എന്താ ഇത്ര ധൃതിയിൽ കിതച്ചു വരുന്നത്.....? മുഖത്ത് ഒരു മ്ലാനത ... 
കപ്യാര് :പിതാവേ....വളരെ അകലെ നിന്ന് നടന്നു ക്ഷീണിച്ച ഒരു സ്ത്രീയാണ് , കൂടെ കൈകുഞ്ഞും... 
പിതാവ് : എന്ത് ചോദിച്ചു അവൾ നിന്നോട്... എന്നെ കാണണമെന്നോ മറ്റോ...? 
കപ്യാര് :ദാഹിചിരിക്കുകയാണ് അവളും കുഞ്ഞും, കുറച്ചു വെള്ളം ചോദിച്ചു....ഞാൻ തിരിഞ്ഞു നടന്നു, അവൾ എന്റെ പിന്നാലെയും...ഏതോ അഭയാർഥിയെന്ന് തോന്നുന്നു.... 
പിതാവ് : കപ്യാരേ ...താൻ പറഞ്ഞു തീർന്നില്ല ...ദെയ് , അവൾ ഏന്തി വലിച്ചു വരുന്നുണ്ട്...അവൾ അല്ല; അവളുടെ കൂടെ ഇറങ്ങിയവരൊക്കെ വെള്ളമന്വേഷിച്ചു ഇവിടെ ഇനിയും വരും.... 
സ്ത്രീ : (വാക്കുകൾ ഇടറി ) ....എന്റെ കുഞ്ഞിനു...കുറച്ചു...വെ...വെള്ളം തരാവോ ? ....എനിക്കും....? 
പിതാവ് : കപ്യാർ എവിടെ പോകുന്നു താൻ ? ഞാനുണ്ട് ഇവിടെ ....വെള്ളം ഞാൻ നൽകും, ഇവളുടെയും കുഞ്ഞിന്റെയും ദാഹം തീരുവോളം .. പക്ഷെ,....എനിക്ക് ഒന്ന് അറിയേണ്ടതുണ്ട്..? 
കപ്യാര് :പിതാവേ.....തൊണ്ട വറ്റി വരണ്ട ഒരു നിസ്സഹായയായ സ്ത്രീയോടും കുഞ്ഞിനോടും .....താങ്കൾക്കൽപ്പം കരുണ കാണിച്ചു കൂടെ...
പിതാവ് : നിർത്താൻ , തലയുണ്ട് ഇവിടെ....വാലാടണമെങ്കിൽ പറയും.... 
സ്ത്രീ : വേണ്ട അങ്ങുന്നേ.. നിൽക്കുന്ന കപ്യാരുടെ അലിവു പോലും തോളത്തുറങ്ങുന്ന എന്റെ കുഞ്ഞിനോട് കാണിക്കാൻ സ്വർഗ പ്രതിനിധിക്ക് സാധിക്കുന്നില്ലല്ലോ..... നിബന്ധന വെച്ച് ജലപാനം ചെയ്യുന്നതിലും എനിക്കിഷ്ടം...... ദൈവത്തിന്റെ വിധിക്ക് കീഴടങ്ങലാണ്

No comments: